വയലിനിസ്റ്റ് ബാല ഭാസ്കറിന്റെയും, മകൾ തേജസ്വനിയുടയും അപകടമരണത്തിന്റെ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി. അന്ന് ആ അപകടം നടക്കുമ്പോൾ കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ലക്ഷ്മി മൊഴി നൽകി. ഈ നിർണായ മൊഴി ലക്ഷ്മി കോടിതിയിൽ ചെന്നാണ് നൽകിയത്. അന്ന് കാർ ഓടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായൺ ആയിരുന്നു,ആ കാര്യം ലക്ഷ്മി കോടതിയിൽ നിന്നും ബോധ്യപ്പെട്ടിരുന്നു.
ഈ കേസിലെ ഏക പ്രതിയാണ് അർജുൻ , അന്ന് ആ അപകടത്തിന് ശേഷം തനിക്കു ബോധം ഇല്ലാത്ത അവസ്ഥ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് തനിക്കു ബോധം ലഭിച്ചത് ലക്ഷ്മി മൊഴി നൽകി.ഈ അപകടവിവരം പോലീസിൽ അറിയിപ്പിച്ചത് ലക്ഷ്മിയുടെ സഹോദരൻ പ്രസാദ് ആയിരുന്നു ,പ്രസാദ് ഈ കാര്യവും മൊഴി നൽകിയിരുന്നു.
അലക്ഷ്യമായി വാഹനം ഓടിച്ചതിനും, മനപൂർവം അല്ലാത്ത നരഹത്യക്കുമാണ് ഇപ്പോൾ അർജുന്റെ പേരിൽ കേസ് എടുത്തിരിക്കുന്നത്. തൃശൂർ വടക്കും നാഥക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ച നടത്താനായി കുടുംബ സമേതം പോയ ബാലഭാസ്കറിന്റെ കാര് നേർച്ചകൾ കഴിഞ്ഞു അന്ന് രാത്രി പുറപ്പെട്ടു, അതിനു ശേഷം പുലർച്ചെ ചാലക്കുടിയിൽ ആയിരുന്ന ഇന്നോവ കാർ 3 .30 നെ തിരുവനന്തപുരത്തുള്ള പള്ളിപ്പുറത്തു വെച്ച് അപകടപ്പെട്ടു, ആ അപകടത്തിൽ ലക്ഷ്മിക്ക് ബോധം നഷ്ട്ടപെട്ടു .