അച്ഛൻ ഒരു പൊതുപ്രവത്തകൻ ആയത് കൊണ്ടാണ് തന്നെ പോലീസ് വേട്ടയാടുന്നത് എന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ പറഞ്ഞു. ഇഡി എൻഫോഴ്‌സ്മെന്റ് അന്യൂക്ഷണം രാഷ്ട്രീയ താല്പര്യമാണെന്നും ഉദ്യോഗസ്ഥർ കെട്ടുകഥകളാണ് സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് എന്നും ബിനീഷ് കോടിയേരി കോടതിയിൽ പറഞ്ഞു. പൊതുപ്രവർത്തകൻ ആയ അച്ഛനോടുള്ള രാഷ്ട്രീയ വിരോധമാണ് എന്നെ കേസിൽ പെടുത്തിയതെന്നും ചൂണ്ടികാണിച്ചു. തനിക് അക്കൗണ്ട് വഴി വന്ന പണം നേരായ വഴി സമ്പാദിച്ചതാനെന്നും ഉദ്യോഗസ്ഥർ രാഷ്‌ടീയ പ്രേരണ കൊണ്ടാണ് കോടതിയെ നിരപരാധിത്വം ധരിപ്പിക്കാത്തതെന്നും ബിനീഷ് കോടിയേരി പറയുന്നു.
ലഹരിമരുന്ന് കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണ്. ഡ്രൈവർമ്മരായ അനിക്കുട്ടനും അരുണുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ഇടപാടുകൾ ഒന്നും തന്നെ ഇല്ലെന്നും ബിനീഷ് കോടതിയിൽ പറയുന്നു. അനിക്കുട്ടന്റെ പുറകിൽ ഞാനല്ല തനിക്ക് വേണ്ടി ഏഴുലക്ഷം മാത്രമാണ് അനിക്കുട്ടന്‍ നിക്ഷേപിച്ചത്.എന്നാൽ മറ്റു തരത്തിലുള്ള പണമിടപാടുകൾ എല്ലാം തന്നെ എന്റെ അറിവോടല്ലായെന്ന് കോടതിയിൽ ധരിപ്പിച്ചു.സുപ്രീംകോടതിയില്‍ ബിനീഷ് കോടിയേരിക്ക് വേണ്ടി ഹാജരായത് അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാറാണ്