Connect with us

Hi, what are you looking for?

Film News

ബേസിലും ടോവിനോയും തമ്മിലുള്ള കെമിസ്ട്രിയുടെ രഹസ്യം..!!

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ബേസില്‍ ജോസഫും ടോവിനോ തോമസും. മലയാളത്തിനൊരു സൂപ്പര്‍ഹീറോയെ സമ്മാനിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. കോവിഡും ലോക്ഡൗണും പ്രതിസന്ധി തീര്‍ത്തതിനെ തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മിന്നല്‍ മുരളി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ടോവിനോയും ബേസിലും ഒരുമിച്ച് എത്തുന്ന സിനിമകള്‍ ഹിറ്റായി മാറുന്നതിന് ഒരു പ്രധാന കാരണം ഇരുവരും തമ്മിലുള്ള സൗഹൃദം തന്നെയെന്ന് പറയാതെ വയ്യ.

ഇപ്പോഴിതാ തങ്ങള്‍ക്കിടയിലുള്ള ആ ആത്മബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബേസില്‍. ബേസിലിന്റെ വാക്കുകളിലേക്ക്.. ‘ഗോദ’യുടെ കഥ പറയാന്‍ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവീനോയെ കാണുന്നത്. ഇപ്പോഴും വാട്‌സാപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണ് ഞങ്ങള്‍, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം.

സൂപ്പര്‍ ഹീറോയ്ക്കു വേണ്ട ബോഡി ഉണ്ടാക്കാനും അതു നിലനിര്‍ത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ഡൗണ്‍ ഇളവു വന്നപ്പോള്‍ 40 ദിവസം ഫൈറ്റ് ഷൂട്ടിങ് ആണ് പ്ലാന്‍ ചെയ്തത്. അതിനു വേണ്ടി ട്രെയ്‌നര്‍ക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്‌നിക് പഠിച്ച് വിഡിയോ എടുത്ത് അയച്ചു തരും.

 

വെടിവച്ച് ബലൂണ്‍ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോള്‍ ആവേശം മൂത്ത് പുരപ്പുറത്തു നിന്ന് ‘ശരിക്കും ചാടിയാലോ’ എന്നൊക്കെ ചോദിച്ചു കളയും. അത്രമാത്രം ഡെഡിക്കേറ്റഡാണ് ടോവി എന്നാണ് ബേസില്‍ പറയുന്നത്.

 

 

You May Also Like