സ്റ്റേജ് ഷോകളിൽ കൈയടി നേടിയിട്ടുള്ള രണ്ടു താരങ്ങൾ ആണ് രമേശ് പിഷാരടിയും, ധർമജൻ ബോൾഗാട്ടിയും. ഇരുവരുടയും നര്മങ്ങള് പ്രേക്ഷകർക്ക് വളരെ പ്രിയമുള്ളതാണ്. തങ്ങളുടെ ജീവിതത്തിൽ നടന്ന പല ഹാസ്യ രംഗങ്ങളും പ്രേക്ഷകരുമായി ഇവർ പങ്കു വെക്കാറുണ്ട്, അങ്ങനെ പങ്കു വെച്ചിട്ടുള്ള രമേശിന്റെ ഒരു പുസ്തകം ആണ് ചിരി പുരണ്ട ജീവിതങ്ങൾ. അതിലെ ആദ്യ ഭാഗമായ വേലിയിലിരുന്ന മാവേലി,അതിന്റെ സംഭവത്തെ കുറിച്ച് പറയുകയാണ് പിഷാരടി.
ഒരു ഓണകാലത്തായിരുന്നു ഈ സംഭവം. ഒരു ഇവന്റ് മാനേജമെന്റ് കമ്പിനിഎന്നെ വിളിച്ചു, വൈകിട്ട് മാവേലിയെ വേണം അവർ പറഞ്ഞു. ഏതോ വലിയ ആൾക്കാരുടെ ഓണാഘോഷ പരിപാടിയാണ്. മാവേലിയുടെ എല്ലാം സാധങ്ങളും ഉണ്ട് എന്നാൽ വേഷം കിട്ടാൻ വളരെ ബുദ്ധിമുട്ടു. എന്തായലും ഞാൻ കമ്പിനിയെ സഹായിക്കാൻ തീരുമാനിച്ചു പിഷാരടി പറയുന്നു. ഞാൻ അവരോടു ചോദിച്ചു ആളെ ഒപ്പിക്കാം എന്നാൽ എത്ര രൂപ കൊടുക്കും, വർ പറഞ്ഞു പതിനായിരം. അതിനു ശേഷം ധർമജനെ വിളിച്ചു ഈ വിവരം പറഞ്ഞു.
അപ്പോൾ ധർമജൻ ചോദിച്ചു എത്ര രൂപ കൊടുക്കും, ധർമ്മജന്റെ ആ ചോദ്യം കേട്ട് എന്റെ മനസിൽ ഉറങ്ങിക്കിടന്ന ടാറ്റയും, അംബാനിയും സടകുഴഞ്ഞെഴുന്നേറ്റ് കൊള്ളാം നല്ലൊരു ബിസ്സിനെസ്സ്. ഞാൻ ധർമ്മജനോട് പറഞ്ഞു അയ്യായിരം രൂപ അവൻ അത് വിശ്വസിച്ചു. അങ്ങനെ ധർമ്മജന്റെ വീടിനടുത്തുള്ള വിജയൻ ചേട്ടൻ ആ വേഷം കെട്ടാമെന്നു പറഞ്ഞു. അപ്പോൾ ധർമജൻ പറഞ്ഞു നീ അയാൾക്ക് അയ്യായിരം രൂപ വിജയണ്ണന് കൊടുത്തിട്ടു ബാലൻസ് നാലായിരം രൂപ എനിക്ക് തന്നേരെ അപ്പോളാണ് എനിക്ക് മനസിലായതു അവനെ കാര്യങ്ങൾ എല്ലാം മനസിലായി എന്ന് ഒരു ചിരിയോടു താരം പറയുന്നു.