നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ എത്തിച്ച് നൽകിയ വി ഐ പി ശരത്തുമായി കാവ്യാ ഫോണിൽ സംസാരിച്ചതിനെക്കുറിച്ച് സംഘം ചോദിച്ചറിയാനാണ് സാധ്യത. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകിയത് വി ഐ പി ശരത്ത് തന്നെയാണെന്ന് അന്യൂഷണ സംഘം സ്ഥിതികരിച്ചിരുന്നു. ഇതോടെ ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയും ഉണ്ടായി.
ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വെച്ചുള്ള സംഘമാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചു എന്നാണ് അന്യൂഷണ സംഘം നൽകുന്ന വിവരങ്ങൾ. ദിലീപിന്റെ വീട്ടിൽ എത്തിയപ്പോൾ കാവ്യയും ശരത്തും തമ്മിൽ നടത്തിയ സംസാരത്തിന്റെ ആയിരിക്കും കാവ്യയെ അന്യൂഷണ സംഘം ചോദ്യം ചെയ്യുക. കൂടാതെ ദൃശ്യങ്ങൾ എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ ആണെന് സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈം ബ്രാഞ്ച് ചോദിച്ചറിയും. കേസിലെ കവിയുടെ പങ്കാളിത്തം ആയിരിക്കും അന്യൂഷണ സംഘം ചോദിച്ചറിയുക. നടി ആക്രമിച്ച കേസിൽ 28 ന് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും എന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന.