കഴിഞ്ഞ ദിവസം ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച വഴി തടയൽ സമരം നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോയത്. നടൻ ജോജു ജോർജ് സമരത്തിനെതിരെ പ്രതിഷേധവുമായി എത്തിയതോടെ മാധ്യമങ്ങളും വിഷയം ചർച്ച ചെയ്യാൻ തുടങ്ങി. ജോജു മദ്യപിച്ച് ഗുണ്ടായിസം കാണിച്ച് വനിതാ നേതാക്കളെ അസഭ്യം പറഞ്ഞെന്ന രീതിയിലേക്ക് കോൺഗ്രസ്സ് നേതാക്കൾ സംഭവത്തെ വളച്ചൊടിക്കുകയായിരുന്നു. തുടർന്ന് ജോജുവിന്റെ വാഹനം തല്ലി പൊളിക്കുകയും ചെയ്തു.
എന്നാൽ ഈ സംഭവങ്ങൾക്ക് പിന്നാലെ ജോജു മദ്യപിച്ചിട്ടില്ല എന്ന വൈദ്യപരിശോധന റിപ്പോർട്ട് വന്നതോടെ കോൺഗ്രസിന് വീണ്ടും അടിയായി. എന്നാൽ ഇന്നിപ്പോൾ ജോജു കോൺഗ്രസിന് എതിരായി നൽകിയ പരാതിയിന്മേൽ എഫ്ഐആർ എഴുതിയിരിക്കുകയാണ് പോലീസ്. തന്നെ അപമാനിച്ചു, വാഹനം തല്ലി പൊട്ടിച്ചു തുടങ്ങിയ പരാതികളിലാണ് കോൺഗ്രസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുളള ഏഴംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ വാഹനത്തിന്റെ ഡോര്‍ വലിച്ച് തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. ഇതിനിടെ മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രുപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മരട് പൊലീസ് കേസ് എടുത്തത്.