2001ൽ ലോഹിതദാസ് തിരക്കഥും സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നായികയാണ് മീരാജാസ്മിൻ. എല്ലാരുടെയും ഭാഗ്യ നായികയാണ് മീര ജാസ്മിൻ എന്ന് പറയാം. ലോഹിതദാസ് കണ്ടെത്തിയ ഒരു താരം തന്നെയിരുന്നു മീരജാസ്മിൻ. തുടർന്ന് ദിലീപിന്റെ നായികയായി ഗ്രാമഫോൺ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിന് ശേഷം ലോഹിതദാസ് ഒരുക്കിയ കസ്തൂരിമാൻ, ചക്രം എന്ന സിനിമയിലും നായികയായി എത്തിയിരുന്നു. ആദ്യകാലങ്ങളിൽ കമൽ, ലോഹിതദാസ്, ഒട്ടുമിക്ക സംവിധായകരുഡേയും ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം മീരക്ക് ലഭിച്ചിരുന്നു.
ഇപ്പോഴിതാ ലോഹിതദാസിനെയും മീര എന്ന താരത്തെ കണ്ടെത്തിയ ലോഹിതദാസും ചേർന്നുണ്ടായ ഗോസ്സിപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാര്യയ സിദ്ധു. സിന്ധുവിന്റെ വാക്കുകൾ: മീരാജാസ്മിൻ എന്ന അഭിനയത്രി സിനിമയിലേക്ക് വരുന്നത് തീരെ പക്വത ഇല്ലാത്ത പ്രായത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആ പ്രായത്തിലുള്ള പെൺകുട്ടിയുടെ കയ്യിൽ ആവിശ്യത്തിൽ കൂടുതൽ പണം എത്തിച്ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ എല്ലാവർക്കും അറിയാം. കൂടാതെ ഈ പണം ഒന്നും മീര മാതാപിതാക്കൾക്ക് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ അവർ ഈ കാരണത്താൽ പുറത്തുവന്നിരുന്നു. ആ സമയത്തെല്ലാം എന്തേലും ഉപദേശത്തിന് മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നു.
പതുക്കെ പതുക്കെ മീരയുടെ ഫോൺ വിളിയും സംസാരിക്കുന്ന ദൈർഖ്യവും വർദ്ധിച്ചു വന്നു. ഇതിനിടയിൽ ഇരുവർക്കും എതിരെ സിനിമ മേഖലയിൽ ഗോസിപ്പുകൾ ഉണ്ടായി. അതോടെ ഞാൻ ഇവരുടെ സംസാരത്തിന് വിലക്കേർപ്പെടുത്തി. അദ്ദേഹം തുടർച്ചയായി നാല് സിനിമകളിൽ മീരയെ നായികയാക്കി സിനിമ ചെയ്തിരുന്നു. എന്നാൽ ആ സമയത്തൊന്നും മീരയുടേയും ലോഹിയുടേയും പേരിൽ ഒരു ഗോസിപ്പുകളും പ്രചരിച്ചിരുന്നില്ല. മീരാജാസ്മിൻ എന്ന നടിയുടെ ഉയർച്ചയും താഴ്ചയും പെറ്റിട്ടന്നായിരുന്നു എന്ന് സിന്ധു തന്നെ പറയുന്നുണ്ട്. ഒരുസമയത്ത് അവർ എല്ലാവരുടേയും കണ്ണിൽ കരടായിരുന്നു. പല പ്രമുഖ സംവിധായകരും മീരക്കെതിരെ രംഗത്ത് വന്നിരുന്നു. നടിക്ക് പതിയെ സിനിമയിൽ അവസരം കുറഞ്ഞു പിന്നീട് ചെയ്ത ചിത്രങ്ങൾ ഒന്നും തന്നെ വിജയം കണ്ടില്ല. ശേഷം താരം വിവാഹം ചെയ്ത സിനിമ മേഖലയിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ വിവാഹ ബന്ധം തകർന്നു എന്ന വാർത്തയും ഇടക്കൊക്കെ സജീവം ആയിരുന്നു.