റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം നടൻ ബാബുരാജിനെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു, എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയ അന്ന് തന്നെ ജാമ്യം അനുവദിച്ചു വീട്ടിൽ തിരിച്ചെത്തിയെന്നും, ആ പരാതിയിൽ വാസ്തവമില്ല എന്നും ഇപ്പോൾ നടൻ പറയുകയാണ്. പരാതിക്കാരനായ അരുണിനെ 35 ലക്ഷം രൂപ അട്വവൻസ് വാങ്ങി റിസോർട്ട് വാടകക്ക് കൊടുക്കുവായിരുന്നു. എന്നാൽ കോവിഡ് കാലം ആയതിനാൽ റിസോർട്ട് പൂട്ടി കിടന്ന കാരണം ഏറെ നാശനഷ്ടങ്ങൾ ഉണ്ടന്നും, അതുകൊണ്ടു തന്നെ പകുതി നഷ്ട്ടം സഹിക്കണമെന്നും പരാതിക്കാരനോട് ആവശ്യപെട്ടിരുന്നു.
എന്നാൽ അതിനെ കുറിച്ചുള്ള തർക്കം ആയിരുന്നു പിന്നീട് ഇങ്ങനെ ആയതെന്നും ബാബുരാജ് അഭിമുഖ്ത്തിൽ പറയുന്നു. അവിടെ വലിയ നാഷനഷ്ട്ടങ്ങൾ ഉണ്ടാകുകയും, കൂടാതെ 11 മാസത്തെ വാടക കാശ് പോലും തന്നട്ടുമില്ല, ഞാൻ കോടതിയിൽ പോയി ഓർഡർ എടുത്തു അരുണിനെ അവിടെ നിന്നും പുറത്താക്കി
അതിനു ശേഷം 35 ലക്ഷം രൂപ വേണമെന്ന് ആവശ്യവുമായി പലതവണ ഇയാൾ എന്റെ അടുത്ത് വന്നിരുന്നു, മറ്റൊരാൾക്ക് റിസോർട്ട് ഞാൻ വാടകക്ക് നൽകുമ്പോൾ ഞാൻ പകുതി പണം തരാം. എന്നാൽ പിന്നീട് അയാൾ പണം കിട്ടാൻ വേണ്ടി ഒരു സ്വാകാര്യ പരാതി മജിസ്‌ട്രേറ്റിനു കൊടുത്തു. പട്ടയം ഇല്ലാത്ത ഭൂമി തന്നു കബളിപ്പിച്ചു എന്നായിരുന്നു അയാളുടെ പരാതി. എന്നാൽ അത് നുണ ആണ്, ഈ സ്ഥലത്തു രണ്ടു വര്ഷം മുൻപ് അയാൾ റിസോർട്ട് നടത്തിയിട്ടുണ്ട് , എന്നാൽ ഇപ്പോൾ ഇയാൾ ഫൈൻ ആയി 50 ലക്ഷം രൂപ അടക്കണെമന്നു പറഞ്ഞുകൊണ്ടാണ് പരാതി നല്കിയിരിക്കുന്നത്, നടൻ ആയതുകൊണ്ട് നാണം കെടുത്തി കള്ളക്കേസിൽ ജയിക്കമെന്നാണ് അയാൾ ചിന്തിക്കുന്നത്, എന്നാൽ സത്യം എന്റെ ഭാഗത്തു ആയതുകൊണ്ട് ഈ കേസിൽ ഞാൻ വിജയിക്കും ബാബു രാജ് പറയുന്നു