രെഞ്ചു രഞ്ജുമാർ പങ്കുവെച്ച ഒരു പോസ്റ്റിൽ കൂടിയാണ് പ്രവീണിനെകുറിച്ച് എല്ലാവരും അറിയുന്നത്, ഇപ്പോൾ തന്റെ ജീവിതത്തിലെ യാത്രയെക്കുറിച്ച് പറയുകയാണ് പ്രവീൺ, പെണ്ണിന്റെ ശരീരത്തിൽ നിന്നും താൻ ആണായത് എങ്ങനെ എന്ന് വ്യക്തമാക്കുകയാണ് പ്രവീൺ. പ്രവീണിനെകുറിച്ച് എല്ലാവരും അറിഞ്ഞത് രഞ്ജുവിൽ കൂടിയാണ്, ചരിത്രം ചിലപ്പോൾ വഴിമാറികൊടുക്കേണ്ടി വരും അതെ,, ചരിത്രം തിരുത്തി പ്രവീൺ നാഥ്,Mrതൃശൂരിൽ നിന്നും Mr കേരളയിലേക്കുള്ള അവൻ്റെ യാത്ര വളരെ ക്ലേശകരമായിരുന്നു, ഹോർമോൺ ചികിത്സയും, മാനസിക സംഘർഷങ്ങളും പലപ്പോഴും അവന് വെല്ലുവിളികൾ ആയിരുന്നു, പക്ഷേ അവൻ്റെ ലക്ഷ്യബോധത്തിന് ചിറകുകൾ ഉണ്ടായിരുന്നു,,
ഉറച്ച നിലപാടുകൾ ഉണ്ടായിരുന്നു,, നിൻ്റെ ഈ വിജയത്തിൽ കേരളത്തിലെ കമ്മൂണിറ്റികൾ ഒന്നടങ്കം അഭിമാനം കൊള്ളുന്നു,, ഇനിയും നീ പടവുകൾ താണ്ടണം, ഉയരങ്ങൾ കീഴടക്കണം, അതിനു നിനക്ക് സർവ്വേശ്വരൻ ആരോഗ്യം തരട്ടെ,, എന്നും കൂടെ ഉണ്ടാകും, ഈ സമ്മാനവുമായി ആദ്യം എന്നെ കാണാൻ വന്ന നിനക്ക് എൻ്റെ സ്നേഹത്തിൽ പൊതിഞ്ഞ ഉമ്മ,, Love you മോനെ,,,, എന്നാണ് രെഞ്ചു പ്രവീണിനെകുറിച്ച് എഴുതിയത്. ഇപ്പോൾ തന്റെ കഥ തുറന്നു പറയുകയാണ് പ്രവീൺ, താൻ ഒരു പെണ്ണല്ല ആൺ കുട്ടിയാണ് എന്ന് തന്റെ അമ്മയോട് പറയാൻ തന്നെ സഹായിച്ചത് തന്റെ ടീച്ചർ ആയിരുന്നു എന്നാണ് പ്രവീൺ പറയുന്നത്. പെൺകുട്ടികൾ മാത്രം പഠിക്കുന്നത് സ്‌കൂളിൽ ആണ് ഞാൻ പഠിച്ചത്, പെൺകുട്ടികളോട് എനിക്ക് ആകർഷണം തോന്നിയിരുന്നു എന്നും പ്രവീൺ പറയുന്നു.
ഇതൊരു അസുഖം അല്ല എന്ന് ടീച്ചർ തന്നെ പറഞ്ഞു സമാധാനിപ്പിച്ചു, അങ്ങനെ കൗൺസിലിംഗിന് പോയി, അപ്പോഴേക്കും പത്താം ക്‌ളാസ് പഠനം മുടങ്ങി. പ്രൈവറ്റ് ആയി പിന്നെ പഠിച്ച് പരീക്ഷ എഴുതി. പ്ലസ് ടു കഴിഞ്ഞ താൻ പിന്നീടുള്ള വിദ്യാഭ്യാസം മഹാരാജാസിൽ ആയിരുന്നു. കാരണം നാട്ടിലെ കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പാടായിരുന്നു, ആർത്തവം വന്ന ശേഷമാണ് താൻ ശെരിക്കും തളർന്നു പോയത് എന്നാണ് പ്രവീൺ പറയുന്നത്. ഒാരോ മാസവും ആ ദിവസങ്ങൾ കറുത്ത ദിനങ്ങളായിരുന്നു, എന്റെ സ്തനങ്ങൾ മുറിച്ച് കളഞ്ഞാലോ എന്ന് ചിന്തിച്ചിരുന്നു. ബുദ്ധിമുട്ടുകൾ കാരണം ഡിഗ്രി പഠനം അവസാനിപ്പിച്ച്. രഞ്ജു രഞ്ജിമാറിന്റെ ദയ എന്ന കലാസംഘടനയിൽ ചേർന്നു, അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് സെക്സ് റീഅസെയിൻമെന്റ് സർജറി ചെയ്യാൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്ക് അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു, തൃശൂരിൽ എത്തിയ ശേഷമാണ് എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ബോഡി ബിൽഡിങ് സ്വപ്നത്തെ ഞാൻ പൊടി തട്ടിയെടുത്തത്. എന്നാണ് പ്രവീൺ പറയുന്നത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ നിന്നും ഒരാൾ മിസ്റ്റർ തൃശൂർ ആയി മാറുന്നത്.