Connect with us

Hi, what are you looking for?

Film News

തന്റെ മകളെ വരെ അവന്‍ വെറുതെ വിട്ടില്ല!! മകന്‍ തെറ്റു ചെയ്യുന്നത് അവന്റെ മാതാപിതാക്കളും സമ്മതിച്ചില്ല

മലയാളത്തിന്റെ പ്രിയതാരമാണ് നടി പ്രവീണ. നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ഗായികയായും പ്രവീണ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല നല്ല നര്‍ത്തകി കൂടിയാണ് പ്രവീണ. കുറച്ചുനാള്‍ മുമ്പ് രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു താരം. നിരന്തരം സമൂഹ മാധ്യമത്തിലൂടെ നടി പ്രവീണയെയും കുടുംബത്തെയും ഒരു യുവാവ് അപകീര്‍ത്തിപ്പെടുത്തിയിരുന്നു.

മൂന്ന് വര്‍ഷം മുന്‍പാണ് താരം തന്നെ നിരന്തരമായി സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നത് കാട്ടി താരം പരാതി നല്‍കിയിരുന്നു. പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഭാഗ്യരാജാണ് പിടിയിലായത്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് മോര്‍ഫ് ചെയ്ത നിരവധി ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു.

ഇപ്പോഴിതാ അന്ന് നേരിട്ട ആ അവസ്ഥ തുറന്നുപറയുകയാണ് താരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരാള്‍ എന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപദ്രവിക്കുകയായിരുന്നു. 23 വയസ്സുള്ള തമിഴ് പയ്യനാണ്. ഡല്‍ഹിയിലാണ് താമസിക്കുന്നത്. അവന്‍ എന്നെ അമ്മയെപ്പോലെയാണ് കാണുന്നതെന്നാണു അവന്‍ പറയുന്നത്.

ഞാന്‍ അവനെ എപ്പോഴും ഫോണില്‍ വിളിക്കണം, സംസാരിക്കണം. അവന്‍ സാഡിസ്റ്റാണ്. അവന്‍ സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവമാണ്. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. അവര്‍ മകന്‍ തെറ്റു ചെയ്യുന്നുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രവീണ പറയുന്നു.

സീരിയലില്‍ നിന്നുള്ള പല ഭാവങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങള്‍ ചേര്‍ത്തു പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു. ആദ്യം കണ്ടപ്പോള്‍ എനിക്കു വിഷമമായി.

ഒരുപാടു പരിശ്രമത്തിനൊടുവിലാണ് അവന്‍ പിടിയിലായത്. കുറച്ചു നാള്‍ ജയിലില്‍ കിടന്നു. ശേഷം വീണ്ടും ഡല്‍ഹിയില്‍ പോയി. വീണ്ടും ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരും ഫോട്ടോയും വച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തും നിരവധി ദ്രോഹം ചെയ്തിരുന്നു.

അന്ന് നടിയുടെ പരാതിയില്‍ ഭാഗ്യരാജിനെ വഞ്ചിയൂര്‍ കോടതി 3 മാസം റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഭാഗ്യരാജ് 1 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നിട്ടാണ് വീണ്ടും വൈരാഗ്യബുദ്ധിയോടെ വീണ്ടും ആക്രമണം തുടങ്ങിയത്.

You May Also Like