Connect with us

Hi, what are you looking for?

Film News

ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് പേടിയാണ്, സമത്വം പറയുന്ന ഈ കാലത്ത് പീഡനക്കേസ് ഒരു പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല: രഞ്ജിനി ഹരിദാസ്

ഒരു സ്ത്രീ എന്ന നിലയില്‍ തനിക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ ഭയം ആകുന്നുവെന്ന് നടി രഞ്ജിനി ഹരിദാസ്. എല്ലാവരും ഒരുപോലെ ആണെന്ന് പറയുമ്പോഴും നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി ജീവിതയ്ക്ക് നീതി വൈകുന്നതായും രഞ്ജിനി ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം.

നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ശരാശരി സാധാരണക്കാരന്‍ എന്ന നിലയിലാണ് ഇതൊക്കെ ഞാന്‍ കാണ്ടുകൊണ്ടിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളില്‍ നിന്നും ഒരു ക്രൈം നടന്നിട്ടുണ്ടെന്ന് മനസിലാക്കാം. ഗൂഡാലോചന എന്ന ഘടകം വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം. അതില്‍ സപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട് അതിനെ മുക്കാന്‍ നോക്കിയവരും ഉണ്ട്. അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.

 

ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പേടിയാണ്. എല്ലാവരും ഒരുപോലെയെന്ന് പറഞ്ഞ് നടക്കുന്ന ഈ കാലത്ത് ഒരു പീഡനക്കേസ് അത് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ല. ഈ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ച് വര്‍ഷമായിട്ടാണോ ആദ്യത്തെ പീഡനക്കേസ് വരുന്നത്?. എത്ര വര്‍ഷമായി നിരവധി കേസുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു അവസാനമില്ല. നിയമം ശക്തമായിരിക്കണം.

വിജയ് യുടെ കേസില്‍ ആയാലും അതിജീവിതയുടെ കേസില്‍ ആയാല്‍ സിനിമ സംഘടനയില്‍ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഏതൊരു വ്യക്തിക്കെതിരെയും ഒരു കേസ് വന്നാല്‍ ആ കേസിന്റെ കാലയളവില്‍ അവരെ മാറ്റിനിര്‍ത്തുക. അങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാകണം. താര സംഘടന പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രമാണോ?. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് മറ്റൊരു സംഘടന ഉണ്ടാക്കാമെന്നും രഞ്ജിനി പറഞ്ഞു.

പീഡനത്തിന് ഇരയായ നടിയും ദിലീപിനും നടിയുടെ സുഹൃത്തും ദിലീപിന്റെ മുന്‍ ഭാര്യയുമായ കാവ്യയ്ക്കും ഇടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായ സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും, ഈ വിഷയത്തിലെ തുടര്‍ അന്വേഷണത്തിനായാണ് കാവ്യയെ ചോദ്യം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

You May Also Like