Connect with us

Hi, what are you looking for?

Film News

‘മലയ്‌ക്കോട്ടെ വാലിബന്‍ ലിജോ സ്ഫടികത്തിലും മറ്റും ഇന്‍സ്പയറായി ചെയ്യുന്നതായാല്‍ മതിയായിരുന്നു’

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോഴും പിന്നീട് തിയറ്റര്‍ റിലീസിന്റെ സമയത്തും ചിത്രം കൈയടി നേടി. നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിലും ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയ്‌ക്കോട്ടെ വാലിബന്‍ ലിജോ സ്ഫടികത്തിലും മറ്റും ഇന്‍സ്പയറായി ചെയ്യുന്നതായാല്‍ മതിയായിരുന്നുവെന്നാണ് അജാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നല്ല ക്യാമറ
നല്ല പശ്ചാത്തല സംഗീതം
നല്ല അഭിനയം
നല്ല സംവിധാനം
കഥമാത്രം ഒന്നും മനസ്സിലായില്ല ചലച്ചിത്ര മേളക്ക് അടിപ്പിച്ചു 3 വര്‍ഷം പോയി ഒരു ദിവസം 5 പടം വരെ കണ്ടിട്ടുണ്ട് അവിടെയും ഇതു പോലുള്ള പടങ്ങള്‍ കണ്ടിട്ടുണ്ട് അന്ന് അത് സുഹൃത്തുകള്‍ക്ക് ഒക്കെ മനസ്സിലായി പക്ഷേ എനിക്ക് മനസ്സിലായില്ല അപ്പോ ഞാന്‍ കരുതി ഞാന്‍ മണ്ടനായത് കൊണ്ടാവും എന്ന് പക്ഷേ കിം കി ഡ്യൂക്കിന്റെ stop ഉം, നെറ്റും ഉള്‍പ്പെടെ ലിജോയുടെ തന്നെ ജെല്ലിക്കെട്ടും വേണുവിന്റെ മുന്നറിയിപ്പും ഉള്‍പ്പെടെ മനസ്സിലായിട്ടും ഇഷ്ടപ്പെട്ടിട്ടുമുണ്ട് എന്തോ ??
ഭൂതക്കണ്ണാടി പോലൊരു പടം വേണമെന്ന ചിന്തയാണ് നപനേമ എന്നാണ് ലിജോ പറഞ്ഞത് പക്ഷേ ഭൂതക്കണ്ണാടി വേറെ ലെവലായാണ് തോന്നിയത് മലയ്‌ക്കോട്ടെ വാലിബന്‍ ലിജോ സ്ഫടികത്തിലും മറ്റും ഇന്‍സ്പയറായി ചെയ്യുന്നതായാല്‍ മതിയായിരുന്നു.

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.

You May Also Like