Connect with us

Hi, what are you looking for?

Film News

കണ്ണു നനയിച്ച് സുശാന്ത് സിങിന്റെ അവസാന പോസ്റ്റ്; താരം ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം

നടന്‍ ഇര്‍ഫാന്‍ ഖാന്റെ വിയോഗം ഏല്‍പിച്ച മുറിവുകളില്‍നിന്ന് പതിയെ മുക്തമായ ഇന്ത്യന്‍ സിനിമാലോകം മറ്റൊരു അപ്രതീക്ഷിത മരണവാര്‍ത്തയില്‍ നടുങ്ങിത്തരിക്കുകയായിരുന്നു 2020 ജൂണ്‍ 14ന് 2 മണിക്ക്. രാജ്യത്തെ യുവനടന്മാരില്‍ പ്രമുഖനായ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനില്ലാത്ത ശരീരം ബാന്ദ്രയിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ പൊലീസ് കണ്ടെത്തിയെന്നതായിരുന്നു വാര്‍ത്ത.

ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പിടി മറക്കാനാകാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ചിരുന്നു സുശാന്ത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാര്‍ത്തകള്‍.

എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്‌നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്റെ വിയോഗ വാര്‍ത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും ദുഃഖത്തിലാഴ്ത്തി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു.

മുപ്പത്തിനാലാമത്തെ വയസ്സിലെ സുശാന്തിന്റെ മരണ, ബോളിവുഡിനെ ആകെ പിടിച്ചുലച്ചു. ഇപ്പോഴിതാ സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്. 2000 ലാണ് സുശാന്തിന്റെ അമ്മ മരണപ്പെടുന്നത്.

‘കണ്ണീരില്‍ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം. അനന്തമായ സ്വപ്നങ്ങള്‍ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു, ക്ഷണികമായ ജീവിതവും. ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന ചര്‍ച്ചയാണ്..’ സുശാന്ത് സിംഗ് രജപുത് ഈ പോസ്റ്റിട്ട് പത്ത് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 14നായിരുന്നു ജീവിതം അവസാനിപ്പിച്ച് യാത്രയായത്.

You May Also Like